കൊല്ലം: കൊല്ലം രൂപതയുടെ കീഴിൽ 10 നിയമസഭാ മണ്ഡലങ്ങളിലും ശക്തമായ സാന്നിധ്യമുള്ള ലത്തീൻ സമുദായത്തിന് രാഷ്ട്രീയ മുന്നണികൾ അർഹമായ പ്രാതിനിധ്യം നൽകാത്ത സാഹചര്യത്തിൽ സ്വന്തം നിലയിൽ സ്ഥാനാർഥികളെ നിർത്തുന്ന കാര്യവും സഭയുടെ പരിഗണനയിലാണെന്ന് രൂപത രാഷ്ട്രീയ കാര്യസമിതി.
കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരിയുടെ സാന്നിധ്യത്തിൽ വികാരി ജനറാൾ ബൈജു ജൂലിയാന്റെ അധ്യക്ഷതയിൽ ചേർന്ന കൊല്ലം രൂപത രാഷ്ട്രീയ കാര്യസമിതിയാണ് തീരുമാനം എടുത്തത്.
യോഗത്തിൽ ജനറൽ മിനിസ്റ്ററി കോ -ഓർഡിനേറ്റർ ഫാ. ജോസ് സെബാസ്റ്റ്യൻ, അൽമായ കമ്മീഷൻ ഡയറക്ടർ ഫാ. ജോർജ് സെബാസ്റ്റ്യൻ, ഡിസിഎംഎസ് ഡയറക്ടർ ഫാ. അരുൺ ആറാടൻ, രാഷ്ട്രീയകാര്യ സമിതി കൺവീനർ അഡ്വ: ഫ്രാൻസിസ്. ജെ നെറ്റോ, പ്രഫ. എസ്. വർഗീസ്. എസ്. മിൽട്ടൺ, സന്തോഷ് ജോസഫ്, അമൽ അലോഷ്യസ്. ലെറ്റിഷ്യ മാർട്ടിൻ, വത്സല ജോയി എന്നിവർ പ്രസംഗിച്ചു. തീവ്ര വോട്ടർ പട്ടികാപരിശോധനയുടെ രൂപതാതല ഉദ്ഘാടനം 15 നു രാവിലെ 9.30 ന് വാടി പള്ളിയിൽ നടത്തും.